No products in the cart.
Additional information
| Publisher | Vyasa Books |
|---|---|
| Category | Guide |
| Language | English |
₹1,290.00 Original price was: ₹1,290.00.₹950.00Current price is: ₹950.00.
15 in stock

| Publisher | Vyasa Books |
|---|---|
| Category | Guide |
| Language | English |
മദ്യാസക്തനെ കലാപകാരിയും സ്വതന്ത്രനുമായ അന്യനായി സ്ഥാപിക്കുന്നതിനുപകരം മദ്യാസക്തിയെ ഒരു സൗന്ദര്യശാസ്ത്ര സംവര്‍ഗ്ഗമായി ഉപയോഗിച്ചുകൊണ്ട് നാടുപേക്ഷിക്കല്‍, പ്രവാസം, കുടുംബം, മഹാനഗരജീവിതം, ഭൂതകാലാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മാനസികമായ വ്രണിതത്വം തുടങ്ങിയവയെല്ലാം നോവലിസ്റ്റ് പ്രശ്നവത്കരിക്കുന്നു… പല ഇടങ്ങളിലേക്കൊഴുകാന്‍ വായനയെ പ്രേരിപ്പിക്കുന്നു എന്നതാണ് ‘കരയിലെ മീനുകളു’ടെ സവിശേഷത. ഒരു പതിറ്റാണ്ടിലേറെയായി മികച്ച കഥകളെഴുതുന്ന കനേഡിയന്‍ പ്രവാസിയായ നിര്‍മ്മലയുടെ ഈ നോവല്‍ പ്രവാസസാഹിത്യത്തിലെ പതിവുരീതികള്‍ ലംഘിച്ച് സമകാലിക നോവലില്‍ പുതിയൊരു ചുവടുവയ്പായിത്തീരുന്നതും അതുകൊണ്ടാണ്.
-പി.കെ. രാജശേഖരന്
ഒരു അമേരിക്കന്‍ പ്രവാസിയുടെ ജീവിതസംഘര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍
സൂപ്പര്‍ സാപ്പിയന്‍സ് എന്ന നോവല്‍ പാരായണക്ഷമതയാര്‍ന്നതും പുതുപാതകളിലേക്ക് സധീരം കടന്നുകയറുന്നതും കുറ്റാന്വേഷണനോവലെന്ന നിലയിലും സയന്‍സ് ഫിക്ഷന്‍ എന്ന നിലയിലും ധര്മ്മഭ്രംശംവന്നുപോകുന്ന ലോകഗതിയെക്കുറിച്ചുള്ള അപായഭീതിയാല് ചകിതവും ചലിതവും ആയ രചനയാണ്. മലയാളത്തിലെ കുറ്റാന്വേഷണരചനാപാതയില് നിര്‍ണായകമായ ഒരു സാംസ്കാരികകരുനീക്കമായിത്തന്നെ ഈ എഴുത്തിനെ കാണാം. രക്ഷകര്‍ ശിക്ഷകരാകുന്ന കാലത്ത്, ശിക്ഷ രക്ഷയായും വിപരിണാമം നേടുന്നു എന്ന ആശയത്തെ ഉള്‍വഹിക്കുന്ന സൂപ്പര്‍ സാപ്പിയന്‍സ് മനുഷ്യകുലത്തിന്റെ പ്രയാണവേഗത്തില്‍ വിജ്ഞാനികളുടെ ദുരയും സ്വാര്‍ത്ഥതയും സന്തുഷ്ടിയുടെ സംഹാരയന്ത്രങ്ങളായിത്തീരുന്നതിന്റെ സാക്ഷിമൊഴിയാകുന്നു
മഴയിൽ നിലച്ചുപോയ ഒരു തീവണ്ടിയെക്കാൾ വിഷാദഭരിതമായ മറ്റൊരു കാഴ്ചയെന്തുണ്ട് എന്ന് നെരൂദയുടെ വരികളുണ്ട്.പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് നിലച്ചുപോയ ചിലരുടെ സഞ്ചാരത്തിന്റെ വീണ്ടെടുപ്പാണ് ഈ പുസ്തകം.
അങ്ങനെയാണിത് ഹർഷം ചിതറുന്ന ഒന്നായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നത്.
യാത്ര ചെയ്ത് തീർക്കുന്ന ഓരോ മൈലിലും ആത്മ ശുദ്ധീകരണത്തിന് ആവശ്യമായ എന്തോ ഒന്ന് താനേ സംഭവിക്കുന്നു.തീവണ്ടി നീങ്ങുകയാണ്… മഴയുടെ താളം കേട്ട്…ഒരു കുഞ്ഞിനും ആരും ഇടരുതെന്നു നാം വിചാരിക്കുന്ന പേരാണ് കഥയിലെ നായകന് വാത്സല്യപൂർവം ഫൈസൽ പതിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം നീലിച്ചു നിലച്ചു പോയ ആ പേരിൽ തന്നെ പുസ്തകത്തിന്റെ ദിശ സംഗ്രഹിച്ചിട്ടുണ്ട്. കയ്പ്പിനെ മധുരമാക്കുന്ന ഒരു ആൽക്കെമിയാണിത്.
– ബോബി ജോസ് കട്ടിക്കാട്
ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.
മധുരമൂറുന്ന വാക്കുകളും ആഢ്യത്തം തുളുമ്പുന്ന വാക്യങ്ങളും മാത്രമല്ല ജീവിതം. എത്രയൊക്കെ നന്നായി വരച്ചു നോക്കാൻ ശ്രമിച്ചിട്ടും വികൃതമായിപ്പോയ ചില ചിത്രങ്ങളുണ്ട് അത് പോലെയാണ് ചില ജീവിതങ്ങളും. ഇത് ജീവിതമാണ്..പച്ചയായ ജീവിത സമരത്തിൻറെ നേർക്കാഴ്ച… ആശകളും മോഹങ്ങളും പേറി ജനിക്കുകയും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട് ജീവിക്കുകയും ഒടുവിൽ നിരാശയിൽ തളർന്നു വീണ് എരിഞ്ഞൊടുങ്ങുകയും ചെയ്യുന്ന ഒരുപാട് ജീവിതങ്ങൾ. തങ്ങളുടേതായ രേഖപ്പെടുത്തലുകൾക്ക്.. അടയാളങ്ങൾക്ക് കൊതിച്ച മനസ്സുകളുടെ വികൃതമായ ജീവിത ചിത്രം. മനോഹരമായി സംസാരിച്ചില്ലെങ്കിലും വാക്കുകൾ കൊണ്ട് മായാജാലം തീർത്തില്ലെങ്കിലും, ജീവിതം കൊണ്ട് നല്ല സന്ദേശങ്ങൾ നൽകിയില്ലെങ്കിലും ഈ മണ്ണ് അവരുടേത് കൂടിയാണ്
പ്രണയനോവൽ. മറ്റൊന്നിനുവേണ്ടിയും പകരവെക്കപ്പെടാനാവാത്ത തീവ്രപ്രണയത്തിന്റെ നിറക്കൂട്ടിലലിഞ്ഞുചേർന്ന ഹൃദയസ്പർശിയായ നോവൽ
ഒരു കാസർഗോഡൻ ഗ്രാമത്തിൽനിന്നും കുട്ടികളെ കാണാതായ യഥാർത്ഥസംഭവത്തെ പ്രമേയമാക്കിയ നോവൽ.
No products in the cart.
![SSLC A+ GRADE WINNER [LANGUAGE & SUBJECT] ENGLISH MEDIUM -2 Volumes](https://authenticbooksindia.digitaledenztest.in/wp-content/uploads/2026/04/guide-1.jpg)
![SSLC A+ GRADE WINNER [LANGUAGE & SUBJECT] ENGLISH MEDIUM -2 Volumes](https://authenticbooksindia.digitaledenztest.in/wp-content/uploads/2026/04/guide-1-1.jpg)
Reviews
There are no reviews yet.